മലപ്പുറം ● കുറ്റിപ്പുറം അമാന ആശുപത്രി ജീവനക്കാരി അമീന മരിച്ച സംഭവത്തിൽ ആശുപത്രി മുൻ ജനറൽ മാനേജർ എൻ. അബ്ദുറമാനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത അബ്ദുറഹ്മാനെ തിരൂർ ഡിവൈഎസ്പി സി പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലിസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജൂലൈ 12 നാണ് അമീനയെ ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായ അമീനയെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതയളവിൽ മരുന്ന് കഴിച്ചതിനെ തുടർന്നാണ് അമീന മരിച്ചത്. ജനറൽ മാനേജർ എൻ അബ്ദുറഹ്മാന്റെ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് ആക്ഷേപമുയർന്നു. ആരോപണങ്ങളെ തുടർന്ന് ഇയാളെ ആശുപത്രി സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു.
Post a Comment